Friday, November 19, 2010

മരുവിലെ മഴമര്‍മ്മരം

ഇരമ്പിയാര്‍ത്തു പെയ്യുന്ന നിണ്റ്റെ നിഗൂഢതകളെ
ഭയന്നിരുന്നു എണ്റ്റെ ബാല്യം
ഇരുളില്‍ നിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍
അകലത്തുയരുന്ന അലറിവിളികളുടെ
സ്വപ്നങ്ങളാല്‍ വാവിട്ടു കരഞ്ഞിരുന്നു
പിന്നെയെപ്പോഴാണു..
നീയെനിക്കു പ്രതീക്ഷയും സാന്ത്വനവുമായത്‌
നിനക്കു വേണ്ടിയീ നെഞ്ചകം തുടീച്ചതും
നമുക്കു മാത്രമീ രാത്രികള്‍ നിശബ്ദരായതും
പെയ്തൊഴിയുമ്പോളെണ്റ്റെയും നിണ്റ്റെയും
മിഴികള്‍ നിറഞ്ഞതും
ഹ്രുദയം നിറക്കുന്നൊരോര്‍മ്മയാക്കി നമ്മെയും..
കാലമീ മണല്‍കുന്നിനാല്‍ അകറ്റിടുന്നു...
കണ്ണു നിറയല്ലെ..സന്തോഷമറിയിച്ചിടാമിനി...
പുലരുവോളമെന്‍ ശ്രവണികള് ‍
തഴുകിയിരുന്നാ നിന്‍ സ്വരം ..
കേട്ടു ഞാനിന്നു പിന്നെയും
ഞാനെന്ന പോല്‍ നിന്നെയറിയുന്നവള്
‍നീയെന്ന പോലെന്നെയും... നീ തന്നെയൊ?

No comments:

Post a Comment