Friday, December 24, 2010

പിന്‍വിളി

മഷിത്തുമ്പിനാല്‍ തെന്നിയെന്‍
കടലാസു നിറച്ച്‌, മഞ്ഞുമഴക്കും
മാരിവില്ലിനും ഒപ്പം
വേച്ചു തുടങ്ങുന്നു നീയും..
പ്രിയ ഡിസംബര്‍...ഇനി മടങ്ങുക..
അടര്‍ന്നു നീയണയും ഒാര്‍മ്മച്ചെരുവുകളില്
‍കൂട്ടമായി പൂത്ത ചെമ്പകം കണ്ടിട്ട്‌..
ഒരനര്‍ഹ ചിന്തയാം കാറ്റു, പിച്ചിയ
മോഹത്തിന്‍ മുല്ലയിതളും..

പുനര്‍ജ്ജനിക്കും.. ! പതിനൊന്നിലകള്‍ക്ക്‌
നെറുകയിലൊരു പൂവായ്‌ നീ...
വിരിയും വരെ, കൊഴിഞ്ഞു വീണതിനു
കെടാജീവണ്റ്റെ രഹസ്യമാകണം..
ഒാരിലയെയും നിണ്റ്റെ
നീലനിലാവിണ്റ്റെ താഴ്‌വാരങ്ങളില്‍
ഒളിച്ചു കേട്ട പ്രണയമോതി
ഉണര്‍ത്തണം..
പെയ്തു തീരാതെയെന്‍ മുകിലുറങ്ങും
കല്ലറച്ചുവട്ടില്‍ ചെറുപുഷ്പം
വെച്ചൊരിക്കല്‍ നിന്‍മിഴിനീര്‍
തപം കൊണ്ടതും ചൊല്ലുക..
സ്ഥിരചിത്തരായ്‌ ഇരിക്കട്ടെ..

ഇനിയൊരു സന്ധ്യയുണ്ട്‌..
വിഷാദച്ചുവപ്പില്‍ ഉദിച്ച്‌,
നിണ്റ്റെ അസ്തമനത്തിന്‍ പാപം
ചുമക്കേണ്ടവള്‍..
പിന്നെ നീണ്ട കൂരിരുള്‍
അലറിയെണ്റ്റെ കൂര തുളക്കും
'വര്‍ഷയാമ'ത്തിന്‍ മ്രുതി ചിരിക്കും
'തപ്തയാമ'വും..ഇല ചിന്നി ചമയലും..
അഗ്രത്തിലൂര്‍ന്നു തുടങ്ങിയ
പകല്‍തുള്ളിക്കു കീഴില്‍..
മനം വെച്ചുറങ്ങട്ടെ.. ഞാനും..

Friday, December 17, 2010

നിര്‍വ്വചനം



കൂട്ടി കിഴിക്കാന്‍  ഇതൊരു ഗണിതമല്ലല്ലോ......
സമവാക്യങ്ങളുടെ  തുലനത നോക്കി അളന്നെടുക്കാനും ;
 വഴി വക്കില്‍ തനിച്ചിരിക്കെ ഒരു തണല്‍ പടരുന്നത്‌ പോലെ   ....
ഒഴുകി തളരുമ്പോള്‍  ഒന്നിക്കുന്ന കൈവഴി പോലെ ...,
നടന്നു നെങ്ങവേ ഈ വഴിയില്‍ തനിച്ചല്ലെന്ന   ,
തിരിച്ചറിവിന്റെ   ആശ്വാസമല്ലേ ?

Tuesday, November 30, 2010

ഇതാ ഇതും കറുപ്പ്‌

കവിതകളായ്‌ ഹ്രുത്തില്‍ പടര്‍ന്നിട്ടും
അറിയാത്തതെന്തു നീ ഈ തുടിപ്പിനെ
കമലനയനങ്ങളില്‍ നീയണിയും കണ്‍മഷിക്കറുപ്പിനും
നെറ്റിത്തടത്തിലെ അരുണ വര്‍ണ്ണത്തിനും
വാര്‍മുടിയിഴക്കിടയില്‍ ചൂടിടും തുളസിക്കതിരിനും
അറിയുവത്‌ എന്തിനാലെന്നോര്‍ത്തുവോ..
അഴകിനാല്‍ അവ ആത്മഹര്‍ഷം കൊള്ളുന്നതീ
തുടിപ്പിന്‍ നിനവിലെന്നാകിലുമെന്‍
പ്രണയചിത്രത്തെ മറച്ചിടാന്‍
എന്തിനായ്‌ തേടുന്നു തത്ത്വചിന്തതന്
‍കരിമ്പുകക്കൂട്ടത്തെ..

Friday, November 19, 2010

മരുവിലെ മഴമര്‍മ്മരം

ഇരമ്പിയാര്‍ത്തു പെയ്യുന്ന നിണ്റ്റെ നിഗൂഢതകളെ
ഭയന്നിരുന്നു എണ്റ്റെ ബാല്യം
ഇരുളില്‍ നിണ്റ്റെ ആരവങ്ങള്‍ക്കിടയില്‍
അകലത്തുയരുന്ന അലറിവിളികളുടെ
സ്വപ്നങ്ങളാല്‍ വാവിട്ടു കരഞ്ഞിരുന്നു
പിന്നെയെപ്പോഴാണു..
നീയെനിക്കു പ്രതീക്ഷയും സാന്ത്വനവുമായത്‌
നിനക്കു വേണ്ടിയീ നെഞ്ചകം തുടീച്ചതും
നമുക്കു മാത്രമീ രാത്രികള്‍ നിശബ്ദരായതും
പെയ്തൊഴിയുമ്പോളെണ്റ്റെയും നിണ്റ്റെയും
മിഴികള്‍ നിറഞ്ഞതും
ഹ്രുദയം നിറക്കുന്നൊരോര്‍മ്മയാക്കി നമ്മെയും..
കാലമീ മണല്‍കുന്നിനാല്‍ അകറ്റിടുന്നു...
കണ്ണു നിറയല്ലെ..സന്തോഷമറിയിച്ചിടാമിനി...
പുലരുവോളമെന്‍ ശ്രവണികള് ‍
തഴുകിയിരുന്നാ നിന്‍ സ്വരം ..
കേട്ടു ഞാനിന്നു പിന്നെയും
ഞാനെന്ന പോല്‍ നിന്നെയറിയുന്നവള്
‍നീയെന്ന പോലെന്നെയും... നീ തന്നെയൊ?

Sunday, November 7, 2010

വേനല്‍പൂവ്‌

ഒരേ തളിരില്‍ വിരിഞ്ഞതറിഞ്ഞില്ല,ഹ്രുദയങ്ങള്‍
മഴപോല്‍ പൊഴിച്ച വാക്കുകള്‍ക്കപ്പുറം.
പിന്നിട്ട വഴിയിലൊക്കെയും,
വസന്തം പടര്‍ന്നതു കണ്ടു.
മഴയേറ്റു കുതിച്ചു, ഗ്രിഷ്മകവാടത്തില്‍
നിലതെറ്റി വീണു ..
മ്രുതിയടുത്ത സ്വപ്നസൌധത്തിന്‍,
ഒാര്‍മ്മകള്‍ മെഴുകിയ തിണ്ണയിലിരിപ്പൂ...
പ്രണയപൂറ്‍വ്വം പാരില്‍ അലിയും
ഉഷസ്സിലെന്‍, നിരാശയോലും
മിഴിയുടക്കവെ..
അകലെയെവിടെയോ
സന്ദേഹമോടെ പെയ്യുന്നു.... എണ്റ്റെ മഴ

Thursday, November 4, 2010

വാക്കുകള്‍............

വാക്കുകള്‍ സംഗീത മാകുമെന്നും
മഴയായി പൊഴിയുമെന്നും   നീ!
അക്ഷരവെളിച്ചമുപെക്ഷിച്ചു,                                         
ഇരുട്ടിലൂടെ ഞാന്‍ നടക്കവേ,;                          
 
 
നിന്റെ വാക്കുകള്‍ എന്നില്‍ ചിതറി തെറിച്ചു.
പൊഴിഞ്ഞു വീണത്‌ മഴയാണെന്നും
സംഗീതം  പോലെ മധുരമെന്നും തിരിച്ചറിവ്.
എന്നിട്ടുമെന്തോ? മോചിക്കാന്‍ ആവാതെ അവ ..
 
 
എന്റെ രാത്രികളില്‍ സ്വപ്നം മുള്ളായി തളിര്‍ത്തു
പ്രാണന്റെ വേദനയില്‍ പിടഞ്ഞ വാക്കുകള്‍ ....
എങ്കിലും ആശ്വസിപ്പൂ കരുത്തേകാന്‍
ഒരു മഴയായി നീ ഉണ്ടല്ലോ ,,,കനിവോടെ
 

Monday, November 1, 2010

പ്രിയ മഴക്കാലമേ..

നീയുതിര്‍ത്തിടും മഴത്തുള്ളിയൊരൊന്നും
മൌനമായ്‌ പറയുന്നതെന്തോ...
ഏകനായ്‌ ഏതു യാമത്തില്‍ കൊള്ളേണ്ടതീ മഴ
നിന്നില്‍ വിതുമ്പും വാക്കിനെയറിയാന്
‍എന്നേയുണര്‍ത്താന്‍ നീ ചൊരിഞ്ഞൊരാം വര്‍ഷിതം.
പതിച്ചുവൊ നിന്‍ ലക്ഷ്യ യോജനക്കപ്പുറം
ഇരുളില്‍ വീണവ തുള്ളിത്തെറിക്കുമ്പോള്‍
ഇടറിയോ മിത്രമേ
അരുവിയായ്‌ നീ ഒഴുകിയകലുമ്പഴും
ബാഷ്പമായ്‌ ഉയര്‍ന്നുരുണ്ടു കൂടുമ്പഴും
അറിയുന്നു ഞാന്‍ നിണ്റ്റെ ചിരിയും കരച്ചിലും
നിമിനേരമെന്നില്‍ നിന്‍ മ്രുദുലമൊഴികളും ഒഴിയവേ..
പുണരുന്നെന്നെ വീണ്ടുമാ ക്രൂരമാം വേനല്‍

Friday, October 29, 2010

കനല്‍മഴ

വരുമെന്നു പറഞ്ഞില്ല.. യാത്രയാകുമെന്നു മാത്രം
കാലകാപട്യം കനലെരിച്ചൊരാം
യാമങ്ങളില്‍ സ്നേഹമാകും മഴയായിരുന്നില്ലെ
തോരാതെയീമഴ തീര്‍ത്തതാം സാഗരം
അലയടിച്ചുയരും കണ്ണുനീരെന്നോര്‍ത്ത്‌
മ്രുദുലമായ്‌ പോറിയൊരു പ്രണയ-
നഖക്ഷതം, നിറമുള്ള നൊമ്പരം
ചായം തെറിച്ചോരു നിന്‍ ചിത്ര വേദികയില്‍..
തിരയുന്നു ഞാന്‍ ..ഒരുതുള്ളി സിന്ദൂരം.

Saturday, October 23, 2010

സൗഹൃദം  ഒരു മഴയാണെന്നു അറിഞ്ഞത് ,,
വേഴാമ്പല്‍ പോലെ ,വരണ്ട ജീവിതം നോക്കി നില്‍ക്കെ..
നീ കടന്നു വന്നപ്പോഴാണ് ......
എനിക്ക് ജീവ ജലം നല്കാന്‍...
നീ വന്നത് എവിടെ നിന്ന് ?..
ഒരു മാത്രയില്‍ എന്നെ അറിയാന്‍
 മന്ത്രം  അറിഞ്ഞതും എവിടെ നിന്ന് ?....
നിന്നെ അറിയാന്‍ ഒരുങ്ങവേ അറിയുന്നു..
നീ ഒരു മഴയെന്നു...പുഴയായി ഒഴുകുന്ന രാഗമെന്നും

Friday, October 22, 2010

വേനല്‍മഴ നനയുമ്പോള്‍

തരളവര്‍ണ്ണങ്ങളാല്‍ ജീവിത ചിത്രമെഴുതവേ,
കണ്ടു ഞാനെന്‍ തോഴിയെ.. ആത്മ മിത്രത്തെ..
കനവുണ്ട്‌, നിനവുണ്ട്‌, മോഹമുണ്ടതില്‍..
പച്ചയും ചോപ്പും വെളുപ്പുമുണ്ട്‌..
വര്‍ണ്ണവിശ്വത്തിലെ സര്‍വ്വമുണ്ടെങ്കിലും..
കണ്ടില്ല ഞാന്‍.. കണ്ടില്ല ഞാനതില്‍
അന്ധകരത്തിന്‍കരിനിറത്തെ..

അന്തിച്ചു നിന്നു ഞാന്‍ ഭിന്നിച്ചു
നിന്നതെന്‍ നന്‍മതിന്‍മ
വെണ്‍മ എറും ആടയാകെ അണിഞ്ഞവള്‍..
നന്‍മ തന്‍ മുഖമുള്ള യൌവന പെണ്‍കൊടി
പുലരിപോല്‍ മിഴിവുറ്റ നിന്‍ ഹ്ര്‍ദയ
മൊഴികളില്‍ രമിക്കുവാനെന്തെന്ത്‌ പുണ്യം
എന്നിലെന്തെന്ത്‌ പുണ്യം
അലകളാല്‍ പുണരുന്ന കടലാണു നീയെങ്കില്
‍അലകളില്‍ കുതിരും മണല്‍തരി ഞാന്‍..
മൌനം നിറച്ചു നീ വദനം മറച്ച നീ...
ക്ഷണികമം ജീവിതം മഴയായ്‌ വരച്ചു നീ
സാഗരങ്ങള്‍ക്കിപ്പുറം കുളിരായ്‌ പതിച്ച നീ
സദയമൊരു പഥികണ്റ്റെ തണലായ്‌ വിടര്‍ന്നു നീ
നിന്‍ സ്വപ്നസീമക്ക്‌ കവലായ്‌ നില്‍പു നീ
വിടരട്ടെ വിരിയട്ടെ നിന്‍സ്വപ്ന കുസുമങ്ങള്‍

എവിടെയെന്നോ പെയ്തൊരാ മഴയത്ത്‌
നീ പതിച്ചു പോയതാം സ്വപ്നങ്ങള്‍ ഒക്കെയും
ഇവിടെയെന്നും പെയ്യുമീ ചാറ്റല്‍ മഴകളില്‍
തളിരിടാ മുകുളങ്ങള്‍ തേങ്ങലായ്‌ നിറയവേ
അടരുമാ ധൂമപടങ്ങളില്‍ തിരയുന്നു
സ്വപ്നമായ്‌ സത്യമായ്‌ പ്രളയ്മായ്‌ പെരുമഴ

വ്രണിതമായ്‌ എന്നിലെ കഥനം നിലക്കവേ
കനവിലെന്നോട്‌ ചൊല്ലിയെന്‍ സ്നേഹിതേ
വഴിയിലൊറ്റക്ക്‌ നീയില്ല .. തരളമീ മൊഴിയും
നിണ്റ്റെയൊപ്പം
ഇലകളില്‍ മണ്‍ചാടി മണിപോല്‍ തുളുമ്പുന്ന
മഴത്തുള്ളി പോലവേ നിന്‍ മൊഴി മുത്തുക്കള്‍
"അകലില്ല" എന്നുടമ്പടി വാക്കായി ചൊല്ലി നീ
വാക്കല്ല വക്കു പോല്‍ തൊന്നുന്നതെന്‍ പ്രാണന്‍

ഒടുവില്‍ നീ എന്നോട്‌ പിരിയുവാന്‍ കല്‍പ്പിക്കും
പഥിക താരകം പിന്തുടര്‍ന്നെത്തിടും
സമയമില്ലെന്നു ചൊല്ലി നീ ഹ്ര്‍ത്തടം ബന്ധിക്കും
ചലനം നിലച്ചൊരു നിഴലായ്‌ പഥികനും
ആഴങ്ങളില്‍ ചെന്നു ഞാന്‍ തകരുന്ന നിമിഷവും
സൂര്യ തേജസ്സോലും നിന്‍ സൌരഭ്യം
അലിയട്ടെ നിന്നില്‍ പ്രഭാതവും പ്രദോഷവും
നിറമട്ടു നിനവറ്റു ഇടറി ഞാന്‍ വീഴവേ
തേടുന്നു നിന്നിലെ ശാന്തസൌരഭ്യം
തേടുന്നു നിന്നിലെ ശാന്തസൌരഭ്യം