കവിതകളായ് ഹ്രുത്തില്‍ പടര്‍ന്നിട്ടും
അറിയാത്തതെന്തു നീ ഈ തുടിപ്പിനെ
കമലനയനങ്ങളില്‍ നീയണിയും കണ്‍മഷിക്കറുപ്പിനും
വാര്‍മുടിയിഴക്കിടയില്‍ ചൂടിടും തുളസിക്കതിരിനും
അറിയുവത് എന്തിനാലെന്നോര്‍ത്തുവോ..
അഴകിനാല്‍ അവ ആത്മഹര്‍ഷം കൊള്ളുന്നതീ
തുടിപ്പിന്‍ നിനവിലെന്നാകിലുമെന്‍
പ്രണയചിത്രത്തെ മറച്ചിടാന്‍ എന്തിനായ് തേടുന്നു തത്ത്വചിന്തതന്
കരിമ്പുകക്കൂട്ടത്തെ..